കാഠ്മണ്ഡു : നേപ്പാളിൽ ഉണ്ടായ നാശനഷ്ടം വിതച്ച മിന്നൽ പ്രളയത്തിൽ ഒരു കുട്ടി ഉൾപ്പെടെ 160 പേർ മരിച്ചു.844 പേരെ കാണാതായിട്ടുണ്ട്. കാണാതായവരിൽ 142 ഇന്ത്യക്കാരും ഉൾപ്പെടുന്നു.
പ്രളയത്തിനു മുമ്പുണ്ടായ പ്രകമ്പനത്തിന് കാരണം ശക്തമായ ഉരുൾപൊട്ടൽ ആണെന്ന് യുഎസ് ജി എസ് വ്യക്തമാക്കി. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും മാറ്റിപാ ർപ്പിക്കുകയാണ്. ചെളിക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരേയും മൃതദേഹങ്ങളും കണ്ടെടുക്കാനുള്ള ഊർജമായ ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ . പ്രളയത്തിൻ്റെ സാധ്യത ഇന്ത്യയിലും ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ബീഹാറിന്റെ പ്രദേശങ്ങളിലും ഉത്തരപ്രദേശ് അതിർത്തി ജില്ലകളിലും ശക്തമായ നിരീക്ഷണവും ജാഗ്രതയും പുലർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.



