ന്യൂയോർക്ക് : അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു. രണ്ടാമത്തെ ആളുടെ പോസ്റ്റുമോർട്ടം അടുത്ത ദിവസം നടക്കും. കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കൾ ആയിരുന്ന അഞ്ജലിയെയും ആൻമേരിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇതിന് കാരണക്കാരിയായ ഉറ്റ സുഹൃത്ത് അനിലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്.
ആൻമേരി ഫ്ലാറ്റിനുള്ളിലും അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയുമാണ് കാർ ഇടിപ്പിച്ചു കൊന്നത്. ഇതിന് ദൃക്സാക്ഷികൾ ഉണ്ടായിരുന്നു. എന്നാൽ യുഎസ് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിനിയാണ് അനില. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയാണ് ആൻമേരി. അഞ്ജന തൃശ്ശൂർ മുടിക്കോട് സ്വദേശിനിയുമാണ്. ഇരുവരുടെയും മൃതദേഹങ്ങൾ ഈയാഴ്ച തന്നെ കൊണ്ടുവരുമെന്ന് സുരേഷ് ഗോപി അറിയിച്ചു.



